Newsperseconds.com

സില്‍ക്യാര ടണല്‍ അപകടം; ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ കമ്പനി നടപ്പാക്കിയില്ല; അന്വേഷണം വേണമെന്ന് സിപിഐ (എം)

Capture

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന സംഭവം രാജ്യസഭയില്‍ ഉന്നയിച്ച സിപിഐ (എം) പാര്‍ലമെന്റ് അംഗം പി വി ശിവദാസന്‍, ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ കമ്പനി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം വളരെ വേദനാജനകമാണെന്നും ടണലിംഗ് കമ്പനി എല്ലാ സുരക്ഷാ നടപടികളും നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതായും കുറ്റപ്പെടുത്തി.

ഏകദേശം 17 ദിവസത്തോളം പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയില്‍ കിടന്ന് വിവിധ ഏജന്‍സികളുടെ ഓപ്പറേഷനില്‍ കുടുങ്ങിയ തൊഴിലാളികളെ നവംബര്‍ 28-ന് ആണ് രക്ഷാസംഘം പുറത്തെടുത്തത്. സുതാര്യവും നീതിയുക്തവുമായ അന്വേഷണം വളരെ അത്യാവശ്യമാണ്,’ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – മാര്‍ക്‌സിസ്റ്റ് എംപി പറഞ്ഞു. സില്‍ക്യാര സംഭവം മത്രമല്ലെന്നും ഇത്തരം സംഭവങ്ങള്‍ പ്രദേശത്ത് മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment