Newsperseconds.com

കൊച്ചി വാട്ടർ മെട്രോയും പൂർണമായും സൗരോർജ്ജത്തിൽ; 2030ൽ ഊർജ സമതുലത കൈവരിക്കാൻ തയാറായി കെഎംആർഎൽ

Kochi Water Metro

കൊച്ചി: 2030 ഓടെ മുഴുവനായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതെന്ന ഊർജ്ജ സമതുലത ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോ പുതിയൊരു അധ്യായം ആരംഭിക്കുന്നു. മാതൃസ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) മുന്നോട്ടുവെക്കുന്ന പദ്ധതിയുടെ ഭാഗമായി, ആലപ്പുഴയിലെ പുറക്കാട് 90 ഏക്കറിൽ സിയാൽ മാതൃകയിൽ 17 മെഗാവാട്ട് ശേഷിയുള്ള സോളാർ ഫാം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്.

വാട്ടർ മെട്രോ ടെർമിനലുകളിൽ മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിച്ചും, ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് (LTO) ബാറ്ററികളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കി ഹൈബ്രിഡ് ബോട്ടുകൾ നടത്തിക്കൊണ്ടും വാട്ടർ മെട്രോ ഇനിമുതൽ പരിസ്ഥിതി സൗഹൃദ ദിശയിലാണ്. പി.ഒ.എൽ (POL) ഇന്ധനം അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കും.

വൈറ്റിലയിലെ ഓപ്പറേഷണൽ കൺട്രോൾ സെന്ററിനെയും (OCC) മറ്റ് വാട്ടർ മെട്രോ ടെർമിനലുകളെയും ഉൾപ്പെടുത്തി, സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഹൈക്കോടതി ടെർമിനൽ ഉൾപ്പെടെ ആറ് മാസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാനാണ് കെഡബ്ല്യുഎംഎല്ലിന്റെ ലക്ഷ്യം.

ഇതുവരെ 10.50 മെഗാവാട്ട് സൗരോർജ്ജ ശേഷി കെഎംആർഎൽ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ പ്രവർത്തന വൈദ്യുതിയുടെ 49.9% പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നാണ്. കാര്‍ബണ്‍ പുറന്തള്ളൽ കുറയ്ക്കലിന്റെ ഭാഗമായി 22,800 ടൺ കാര്‍ബണ്‍ കുറയ്ക്കുകയാണ് ലക്ഷ്യം, ഇതിൽ 20% ഇതിനകം കൈവരിച്ചിട്ടുണ്ട്.

ഹൈഡ്രജൻ ഇന്ധനത്തിലേക്ക് ഘട്ടംഘട്ടമായി മാറാനും പദ്ധതിയുണ്ട്. ഡബിൾ-ഹൾഡ് അലൂമിനിയം ബോട്ടുകൾ, ജലഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമാണ്.

പൂർണ പ്രാബല്യത്തിൽ എത്തുമ്പോൾ 76 കിലോമീറ്ററിൽ 78 ബോട്ടുകൾ സർവീസ് നടത്തും. നിലവിൽ 19 ബോട്ടുകൾ മാത്രം നാല് റൂട്ടുകളിൽ സർവീസ് ചെയ്യുകയാണ്: ഹൈക്കോടതി–ഫോർട്ട് കൊച്ചി, ഹൈക്കോടതി–വൈപ്പിൻ, ഹൈക്കോടതി–ചിറ്റൂർ–ചേരാനല്ലൂർ, വൈറ്റില–കാക്കനാട്.

Share this Article

Leave a Comment