Newsperseconds.com

ഉത്തരകാശി ടണല്‍ അപകടം; രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്; പ്രതീക്ഷയോടെ 41 തൊഴിലാളികള്‍

Capture

ഉത്തരകാശി: ഉത്തരകാശിയിലെ തകര്‍ന്ന സില്‍ക്യാര തുരങ്കത്തില്‍ കഴിഞ്ഞ 12 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്ക്. തൊഴിലാളികളെ ഒന്നൊന്നായി പുറത്തെടുക്കാന്‍ കമാന്‍ഡന്റിന്റെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘത്തെ ചുമതലപ്പെടുത്തി.

തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ മറുവശത്തേക്ക് പൈപ്പിലൂടെ എങ്ങനെ പോകുമെന്ന് എന്‍ഡിആര്‍എഫ് ജവാന്‍മാര്‍ ഒരു മോക്ക് ഡ്രില്‍ നടത്തിയതായി എന്‍ഡിആര്‍എഫ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് (2 ഐസി) രവിശങ്കര്‍ ബധാനി പിടിഐയോട് പറഞ്ഞു.

രക്ഷപ്പെടുത്തിയവരെ സുരക്ഷിതമായി കടത്തിവിടാന്‍ തുരങ്കത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ സംഘത്തെയും പുറത്ത് ആംബുലന്‍സിനെയും വിന്യസിച്ചിട്ടുണ്ട്. വീല്‍ ഘടിപ്പിച്ച താഴ്ന്ന ഉയരമുള്ള സ്ട്രെച്ചറുകള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന മറുവശത്തേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഓക്‌സിജന്‍ കിറ്റുകള്‍ ധരിച്ച്, സ്‌ട്രെച്ചറും കയറും തൊഴിലാളികള്‍ക്കുള്ള ഓക്‌സിജന്‍ കിറ്റുകളും വഹിച്ചുകൊണ്ട് പൈപ്പിലൂടെ ഇഴയുകയാണ്. സ്ട്രെച്ചര്‍ ഇരുവശത്തുനിന്നും കയറുകൊണ്ട് കെട്ടി തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ തൊഴിലാളികളെയും പുറത്തെടുക്കുന്നതുവരെ എന്‍ഡിആര്‍എഫിന്റെ ഒരു സംഘം മറുവശത്ത് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടണല്‍ സ്‌പോട്ടില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ചിന്യാലിസൗറില്‍ സജ്ജീകരിച്ചിരിക്കുന്ന ആശുപത്രിയിലേക്കാണ് തൊഴിലാളികളെ കൊണ്ടുപോകുക. തുരങ്കത്തിന് പുറത്ത് നാല്‍പ്പത്തിയൊന്ന് ആംബുലന്‍സുകള്‍ ചിന്യാലിസൗര്‍ സിഎച്ച്സിയിലേക്ക് കൊണ്ടുപോകാന്‍ തുരങ്കത്തിന് പുറത്ത് സജ്ജമാണ്.

 

 

Share this Article

Leave a Comment