Newsperseconds.com

അംബേദ്കര്‍ നൊബേല്‍ പുരസ്‌കാര നിറവില്‍ ഡോ. രാജീവ് മേനോന്‍; മികച്ച കൃതിയായി ‘നരേന്ദ്ര മോദി – ദ മാന്‍ ബിഹൈന്‍ഡ് ദ വിഷന്‍’ തെരഞ്ഞെടുത്തു

Capture

ന്യൂഡല്‍ഹി: അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ അഭിമാനകരമായ അംബേദ്കര്‍ നൊബേല്‍ പുരസ്‌കാരത്തിന് ജഗദ്ഗുരു ഡോ. രാജീവ് മേനോനെ തിരഞ്ഞെടുത്തു. ഡോ. രാജീവ് മേനോന്റെ ‘നരേന്ദ്ര മോദി – ദ മാന്‍ ബിഹൈന്‍ഡ് ദ വിഷന്‍’ എന്ന കൃതിയാണ് അദ്ദേഹത്തിന് ഈ ആദരണീയമായ അംഗീകാരം നേടിക്കൊടുത്തത്. മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കും. കേന്ദ്ര മന്ത്രിമാര്‍, ബ്യൂറോക്രാറ്റുകള്‍, നയതന്ത്രജ്ഞര്‍ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക.

നിരവധി കഥകള്‍ എഴുതി പ്രഗത്ഭനായ ജഗത്ഗുരു ഡോ. രാജീവ് മേനോന്റെ പുതിയ കൃതിയാണ് നരേന്ദ്ര മോദി – ദ മാന്‍ ബിഹൈന്‍ഡ് ദ വിഷന്‍. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെയും ദര്‍ശനത്തെയും കുറിച്ചുള്ള പര്യവേക്ഷണം വാഗ്ദാനം ചെയ്യുന്ന പുസ്തകമാണിത്. ഡോ. രാജീവ് മേനോന്റെ സാഹിത്യ മാസ്റ്റര്‍പീസ് ഇന്ത്യന്‍ പ്രേക്ഷകരുടെ മനം കവരുക മാത്രമല്ല അന്താരാഷ്ട്ര അംഗീകാരവും നേടിയിട്ടുണ്ട്.

സിംഗപ്പൂര്‍, മലേഷ്യ, യുകെ, യുഎഇ, മഡഗാസ്‌കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പ്രശസ്തമായ പ്രഖര്‍ ഗൂംഗ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘നരേന്ദ്ര മോദി – ദ മാന്‍ ബിഹൈന്‍ഡ് ദ വിഷന്‍’ ഡോ. മേനോന്റെ അഗാധമായ കഥപറച്ചിലിന്റെയും ആഴത്തിലുള്ള ഗവേഷണത്തിന്റെയും തെളിവാണ്. അംബേദ്കര്‍ നൊബേല്‍ അവാര്‍ഡ് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ്, മെമന്റോ, ഒരു അഭിനന്ദന കത്ത് എന്നിവയാണ്.

Share this Article

Leave a Comment