Newsperseconds.com

ബട്ടദ്രാവയില്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ചു; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Capture

ഗുവാഹത്തി: മൂന്ന് മണിക്ക് മുമ്പ് ബട്ടദ്രാവയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു. അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അസമിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്.

രാമക്ഷേത്രത്തിന്റെ പ്രാണ്‍പ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിനാല്‍ ധാരാളം ഭക്തര്‍ താനിലേക്ക് വരും. ഇതുകൂടാതെ ആയിരക്കണക്കിന് ഭക്തര്‍ ഒത്തുകൂടുന്ന താന്‍ പരിസരത്തിന് പുറത്ത് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പരിപാടി ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമായിരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചതായും കമ്മിറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പ്രതികരിച്ചു.

Share this Article

Leave a Comment