Newsperseconds.com

കര്‍ണാടകയില്‍ ജെഡിഎസിന് മൂന്ന് സീറ്റ്; പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബിജെപി

Capture

ലോക്സഭാ തെരഞ്ഞെടുപ്പിന് സമയമാകുമ്പോള്‍ കര്‍ണാടകയില്‍ സീറ്റുകള്‍ സംബന്ധിച്ച് ബിജെപി- ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായി. ജനതാദളുമായി സീറ്റ് പങ്കിടല്‍ കരാര്‍ ബിജെപി ഒപ്പുവച്ചു. എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് സീറ്റ് വിഭജനത്തിന്റെ ഭാഗമായി മൂന്ന് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.

കര്‍ണാടകയിലെ മാണ്ഡ്യ, ഹാസന്‍, കോലാര്‍ എന്നീ സീറ്റുകളിലാണ് ജെഡിഎസ് മത്സരിക്കുക. ബാംഗ്ലൂര്‍ റൂറലില്‍ ദേവഗൗഡയുടെ മരുമകന്‍ സിഎന്‍ മഞ്ജുനാഥ് ബിജെപിയുടെ താമര ചിഹ്നത്തില്‍ മത്സരിക്കും. ജെഡിഎസിന് മാണ്ഡ്യ, ഹാസന്‍, കോലാര്‍ സീറ്റുകള്‍ നല്‍കുമെന്ന് നേരത്തെ കുമാരസ്വാമി അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി ഇതിനോട് പ്രതികരിച്ചിരുന്നില്ല. സിറ്റിങ്ങ് സീറ്റായ കോലാര്‍ വിട്ടുനല്‍കുന്നതിനെതിരെ ബിജെപിയിലും ആശയക്കുഴപ്പമുണ്ടായിരുന്നു. കോലാറിന് പകരം ചിക്ക്‌ബെല്ലാപൂര്‍ ജെഡിഎസിന് വാഗ്ദാനം ചെയ്തതായും വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തോട് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ആസൂത്രണത്തില്‍ ബിജെപി നേതാക്കള്‍ തങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ബിജെപി നേതാക്കള്‍ തങ്ങളെ ഒരു യോഗത്തിനും വിളിക്കുന്നില്ലെന്നും ഇത് പാര്‍ട്ടിക്ക് ദോഷകരമാണെന്നും അവര്‍ പറഞ്ഞു. സീറ്റ് വിഭജനത്തിന്റെ ഭാഗമായി മൂന്ന് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ജെഡിഎസ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു.

Share this Article

Leave a Comment