Newsperseconds.com

മണിപ്പൂരില്‍ ഭരണഘടനാ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു; മോദി അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഉടന്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

Untitled 1

ഗുവാഹത്തി: മണിപ്പൂരിലെ പുതിയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇടയില്‍, സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് മൂന്ന് തവണ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ്. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി മോദി അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഉടന്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസും ഭരണ-പ്രതിപക്ഷ കക്ഷികളിലെയും നിരവധി എംഎല്‍എമാര്‍ ഭീഷണിപ്പെടുത്തി.

എന്നാല്‍, മണിപ്പൂരില്‍ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി മണിപ്പൂരിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ സമയമില്ല. പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നും ഖാര്‍ഗെ ചോദിച്ചു.
രാജിവെക്കേണ്ടത് മുഖ്യമന്ത്രി ബിരേന്‍ സിങാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശും രംഗത്തുവന്നു.

ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ അന്തരീക്ഷം കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചിരുന്നു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Share this Article

Leave a Comment