Newsperseconds.com

‘എന്റെ മകന്‍ സത്യസന്ധനും നന്മ ചെയ്യുന്നവനുമാണ്’; ലോക്സഭാ ചേമ്പറിലേക്ക് ചാടിയ മനോരഞ്ജന്റെ പിതാവ്

Untitled 1

ഡല്‍ഹി: തന്റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ശിക്ഷിക്കണമെന്ന് ലോക്സഭാ ചേമ്പറിലേക്ക് ചാടിയ എഞ്ചിനീയറിംഗ് ബിരുദധാരിയായ മനോരഞ്ജന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തന്റെ മകന്‍ സത്യസന്ധനും സമൂഹത്തിന് നല്ലത് ചെയ്യാന്‍ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും മനോരഞ്ജന്റെ അച്ഛന്‍ ദേവരാജെ ഗൗഡ അവകാശപ്പെട്ടു.

മനോരഞ്ജന്‍ സത്യസന്ധനും നന്മ ചെയ്യുന്നവനുമാണ്. സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യുക എന്നതാണ് അവന്റെ ഒരേയൊരു ആഗ്രഹം. അവന്‍ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഈ പുസ്തകങ്ങള്‍ വായിച്ചതിന് ശേഷമാണ് ഇത്തരം ചിന്തകള്‍ ഉണ്ടായതെന്ന് ഞാന്‍ കരുതുന്നുവെന്ന് അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.

അവന്റെ മനസ്സില്‍ എന്താണ് ഓടുന്നതെന്ന് മനസിലാക്കാന്‍ പ്രയാസമാണ്. എന്റെ മകന്‍ 2016-ല്‍ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കി ഫാം നോക്കുകയായിരുന്നു. ഡല്‍ഹിയിലും ബംഗളൂരുവിലും ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മൈസൂരു സ്വദേശിയായ മനോരഞ്ജനും മറ്റൊരു വ്യക്തി സാഗര്‍ ശര്‍മ്മയും പബ്ലിക് ഗാലറിയില്‍ നിന്ന് ലോക്സഭാ ചേമ്പറിലേക്ക് ചാടിയതും ക്യാനിസ്റ്ററുകളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള പുക പുറന്തള്ളുന്നതും പാര്‍ലമെന്റ് അംഗങ്ങളില്‍ ഇന്ന് പരിഭ്രാന്തി പരത്തി. സ്പീക്കറുടെ കസേരയിലേക്ക് നുഴഞ്ഞുകയറ്റക്കാര്‍ നീങ്ങുന്ന സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരെയാണ് ട്രാന്‍സ്പോര്‍ട്ട് ഭവനു മുന്നില്‍ നിന്ന് പിടികൂടിയതെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share this Article

Leave a Comment