Newsperseconds.com

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദപരാമര്‍ശം: ദളിത് സമൂഹത്തോട് മാപ്പ് പറയണം, അല്ലെങ്കില്‍ നിയമനടപടി നേരിടും – ആര്‍.സി. രാജീവ് ദാസ്

Rajeev Das And Adoor

തിരുവനന്തപുരം: ദളിത് സമൂഹത്തെയും വനിതകളെയും അപമാനിച്ചുകൊണ്ട് അപ്രത്യക്ഷമായ പരാമര്‍ശം നടത്തിയ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദത്തിലേക്ക്. സ്ഥിരബുദ്ധി നഷ്ടപ്പെട്ട ഗോപാലകൃഷ്ണനെ ഇനി നിയമത്തിന്റെ ചങ്ങലയില്‍ പൂട്ടേണ്ട സമയമായെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്വാലെ) സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് ആര്‍.സി. രാജീവ് ദാസ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

“തീവ്രമായ സവര്‍ണ ചിന്താഗതിയാണ് ഗോപാലകൃഷ്ണന്‍ പുറത്തുവിട്ടത്. മലയാളികള്‍ക്ക് പോലും മനസ്സിലാകാത്ത സിനിമകള്‍ നിര്‍മ്മിച്ച് പുരസ്‌ക്കാരങ്ങള്‍ നേടി പ്രശസ്തനായ ആളാണ് അദ്ദേഹം. എന്നാല്‍ നീണ്ട തലമുടിയും ജുബയും ധരിച്ചാല്‍ വലിയ സാഹിത്യകാരനാകുമെന്ന ധാരണ മാറ്റേണ്ട സമയമിതാണ്,” അദ്ദേഹം ഫേസ്ബുക്കിൽ പറഞ്ഞു.

ദളിത് സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള പരാമര്‍ശം ഏറെ അപമാനകരമാണെന്നും,
“കള്ളപ്പണം വെളുപ്പിക്കാന്‍ അവാര്‍ഡ്‌ സിനിമകള്‍ നിര്‍മ്മിച്ച ഗോപാലകൃഷ്ണന്‍ ദളിത് സ്ത്രീകളെ പരിശീലിപ്പിക്കാന്‍ ഇറങ്ങുന്നത് വെറും ഇരട്ടത്താപ്പാണ്,” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി.

വിവാദപരാമര്‍ശം പിന്‍വലിക്കുകയും ദളിത് സമൂഹത്തോട് പൊതു മാപ്പ് പറയുകയും ചെയ്യണമെന്ന് രാജീവ് ദാസ് ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ നിയമ നടപടിയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്വാലെ) മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നല്‍കി.

Share this Article

Leave a Comment