Newsperseconds.com

ലഖ്നൗ ജില്ലാ ജയിലിലെ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

Capture

ലഖ്നൗ: ലഖ്നൗ ജില്ലാ ജയിലിലെ തടവുകാര്‍ക്കിടയില്‍ എച്ച്‌ഐവി വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2023 ഡിസംബറില്‍ നടത്തിയ ആരോഗ്യ പരിശോധനയില്‍ 36 തടവുകാരില്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇപ്പോള്‍ ജയിലില്‍ ആകെ എച്ച്‌ഐവി ബാധിതരായ തടവുകാരുടെ എണ്ണം 63 ആയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെപ്തംബര്‍ മുതല്‍ എച്ച്‌ഐവി പരിശോധനാ കിറ്റുകള്‍ ലഭ്യമല്ലാത്തതാണ് ഡിസംബറില്‍ നടന്ന പരിശോധന വൈകുന്നതിന് കാരണമെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

രോഗബാധിതരായ തടവുകാരില്‍ ഭൂരിഭാഗവും മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തികളാണ്. ജയില്‍ പരിസരത്തിന് പുറത്ത് മലിനമായ സിറിഞ്ചുകള്‍ ഉപയോഗിച്ചാണ് ഈ തടവുകാര്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന് ഭരണകൂടം അവകാശപ്പെടുന്നു. ജയിലില്‍ പ്രവേശിച്ച ശേഷം ഒരു തടവുകാരനും എച്ച്‌ഐവി ബാധിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതരുടെ വാദം.

എല്ലാ എച്ച്‌ഐവി പോസിറ്റീവ് തടവുകാരും ഇപ്പോള്‍ ലഖ്നൗവിലെ ഒരു ആശുപത്രിയില്‍ സ്ഥിരമായി ചികിത്സയിലാണ്. രോഗബാധിതരായ തടവുകാരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച് ജയില്‍ ഭരണകൂടം ജാഗ്രത പുലര്‍ത്തുന്നു.

Share this Article

Leave a Comment