Newsperseconds.com

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഔദ്യോഗികമായി ക്ഷണിച്ച് സംഘാടകർ; പങ്കെടുക്കേണ്ടതില്ലെന്ന് ക്ഷേത്രം ട്രസ്റ്റ്

Untitled Design (50)

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഔദ്യോഗികമായി ക്ഷണിച്ച് സംഘാടകർ. ചടങ്ങിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഇരു നേതാക്കളും ഉറപ്പു നൽകിയതായി സംഘാടകർ അറിയിച്ചു. രാമക്ഷേത്ര നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ അദ്വാനി പങ്കെടുക്കില്ല എന്ന ക്ഷേത്ര ട്രസ്റ്റിന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ടാണ് വിശ്വ ഹിന്ദു പരിഷത്ത് ഇക്കാര്യം അറിയിച്ചത്. അയോധ്യാ രാമക്ഷേത്ര നിര്‍മാണ ആവശ്യത്തിന് മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളായിരുന്നു ഇരുവരും.

ജനുവരിയില്‍ അയോധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല എന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. അടുത്ത മാസം 90 വയസ്സ് തികയുന്ന അദ്വാനിയും (96) ജോഷിയും അടുത്ത ജനുവരി 24 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ചതായി മാധ്യമപ്രവർത്തകരോട് സംസാരിച്ച ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞിരുന്നു. പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഇരുവരോടും ചടങ്ങിൽ പങ്കെടുക്കേണ്ട എന്ന് അറിയിച്ചത്. അതിനിടെയാണ് ഇരുവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി വിശ്വ ഹിന്ദു പരിഷത്ത് രം​ഗത്തെത്തിയത്.

അദ്വാനിക്ക് 96 വയസും, ജോഷിക്ക് അടുത്ത മാസം 90 വയസും തികയും. എന്നാൽ, പ്രായാധിക്യമുള്ള ജെഡിഎസ് നേതാവ് എച്ച്‌ഡി ദേവഗൗഡയെ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് പ്രത്യേക നേതാക്കളുടെ പ്രതിനിധി സംഘം ക്ഷണിച്ചിരുന്നു. ഇക്കാര്യം എക്സിലൂടെ ഗൗഡ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Share this Article

Leave a Comment