Newsperseconds.com

മുതലപ്പൊഴിയില്‍ 177 കോടി രൂപയുടെ ഫിഷിംഗ് ഹാര്‍ബര്‍ വികസന പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം; പദ്ധതിയിലൂടെ പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Untitled 1

മുതലപ്പൊഴിയില്‍ 177 കോടി രൂപയുടെ ഫിഷിംഗ് ഹാര്‍ബര്‍ വികസന പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് അനുമതി. അതേ സമയം, പദ്ധതി വിഹിതത്തിന്റെ നാല്‍പ്പത് ശതമാനം കേരളം വഹിക്കണം.

മുതലപ്പൊഴി തുറമുഖത്തിന്റെ വിപുലീകരണ പദ്ധതി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുതലപ്പൊഴിയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി ചിലവുവരുന്ന 177 കോടി രൂപയില്‍ 106.2 കോടി രൂപ കേന്ദ്രവും 70.80 കോടി രൂപ സംസ്ഥാനവും വഹിക്കണം.

മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ വിപുലീകരണത്തോടുകൂടി 415 യന്ത്രവല്‍കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ലാന്‍ഡ് ചെയ്യാനാകും. അതുവഴി പ്രതിവര്‍ഷം 38142 മെട്രിക് ടണ്‍ മത്സ്യം ഇറക്കാനാകും. ഈ പദ്ധതിയിലൂടെ പതിനായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Share this Article

Leave a Comment