ജനങ്ങളുടെ പോക്കറ്റിലെ മൊബൈല്‍ ഫോണുകള്‍ ‘മെയ്ഡ് ഇന്‍ ചൈന’ ആണെന്നും അവ ‘മെയ്ഡ് ഇന്‍ മധ്യപ്രദേശ്’ ആവണമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഡ്ഢികളുടെ രാജാവാണ്. രാഹുല്‍ ജീവിക്കുന്നത് ഏത് ലോകത്താണെന്നും മോദി ചോദിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്.’ എന്നായിരുന്നു മോദിയുടെ മറുപടി. മധ്യപ്രദേശിലെ ബൈത്തൂര്‍ ജില്ലയില്‍ പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
‘ഇന്ത്യയിലെ ജനങ്ങള്‍ മെയ്ഡ് ഇന്‍ ചൈന ഫോണുകളാണ് ഉപയോഗിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ ഒരു മഹാജ്ഞാനി പറഞ്ഞത്. അദ്ദേഹം വിഡ്ഢികളുടെ രാജാവാണ്. നാടിന്റെ പുരോഗതി കാണാന്‍ കഴിയാത്ത രോഗം ബാധിച്ചിരിക്കുകയാണ് അദ്ദേഹത്തിന്.
മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ടെന്ന് തനിക്കറിയാമെന്നും ആ വാത്സല്യം കാണാന്‍ കഴിയുന്നുണ്ടെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പരാജയം സമ്മതിച്ചു കഴിഞ്ഞു എന്നും മോദി പറഞ്ഞു. ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ഇത് മധ്യപ്രദേശ് ജനതയ്ക്ക് നല്‍കുന്ന ഉറപ്പാണെന്നും മോദി കൂട്ടിച്ചേർത്തു.